സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക്‌ സ്ഥലം വിട്ടുനൽകേണ്ടിവരുന്നവർ ഒരുതരത്തിലും ദുഃഖിക്കേണ്ടിവരില്ല. ആരെല്ലാം ഇതിന്റെ ഭാഗമായി വിഷമം അനുഭവിക്കേണ്ടിവരുന്നുണ്ടോ അവരുടെ കൂടെ ഇടതുപക്ഷ സർക്കാരുണ്ടാകും. അവരുടെ വിഷയം ശരിയായി മനസ്സിലാക്കി നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും. നാടിന്റെ ഭാവിക്ക്‌ ആവശ്യമായ വികസന പദ്ധതി നടപ്പാക്കുകയാണ്‌ സർക്കാരിന്റെ ചുമതല. അതുകൊണ്ടാണ്‌ ദേശീയപാതാ വികസനം യാഥാർഥ്യമാകുന്നത്‌. ദേശീയപാത വികസനത്തിന് 203 ഹെക്ടർ ഭൂമിയാണ്‌ വേണ്ടത്‌, അതിൽ 200 ഹെക്ടറും ഏറ്റെടുത്തു കൈമാറി. നിയമ തടസ്സങ്ങൾ കാരണമാണ്‌ ബാക്കി സ്ഥലം ഏറ്റെടുക്കാനാവാത്തത്‌. നഷ്ടപരിഹാരമായി സർക്കാർ 2772 കോടി രൂപ നൽകി. അതിൽ എല്ലാവരും സംതൃപ്‌തരാണ്‌. ആരെയും ബുദ്ധിമുട്ടിക്കണം എന്ന നിലപാട്‌ സർക്കാരിനില്ല. വികസനം മുടക്കുന്ന ക്ഷുദ്രശക്തികൾക്കെതിരെ നാട്‌ ഒറ്റക്കെട്ടായിനിൽക്കണം.


സ. പിണറായി വിജയൻ 

മുഖ്യമന്ത്രി