കേരള ബജറ്റ് 2023: ഇനി കീശകാലിയാകും! വിലകൂടുന്നവ ഈ മേഖലയിൽ

▂▂▂▂▂▂▂▂▂▂▂▂▂▂▂▂



ഒട്ടേറെ മേഖലകളിൽ വില വർധനയുമായി സംസ്ഥാന ബജറ്റ്. ഇന്ധന വിലയും മദ്യവിലയും വാഹന നികുതിയും വൈദ്യുത തീരുവയും കൂട്ടിയതുൾപ്പെടെ നിർണ്ണായക പ്രഖ്യാപനങ്ങൾ ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. സാധാരണക്കാരുടെ ജീവിതച്ചെലവ് ഉയർത്തുന്നതാണ് ഇത്തവണത്തെ ബജറ്റ്.


*വില കൂടുന്നവ*


> അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസുകൾക്ക് ചെലവേറും


> പണയാധാരങ്ങൾക്ക് 100 രൂപ നിരക്കിൽ സർ ചാർജ്


> ഇലക്ട്രിക് വാഹനം ഒഴികെ എല്ലാ വാഹനങ്ങൾക്കും വില കൂടും


> മദ്യത്തിന് വിലകൂടും, സാമൂഹിക സുരക്ഷാ ഫണ്ടിനായി മദ്യത്തിന് സെസ് പരിഷ്‌കരിക്കും


> പെട്രോളിനും ഡീസലിനും വില കൂടും


> ജുഡീഷ്യൽ കോടതി ഫീസുകൾ കൂട്ടി


> വീട് വെയ്ക്കാൻ ചെലവേറും, സ്ഥലം വാങ്ങാൻ കൂടുതൽ ചെലവ്.


> സർക്കാർ സേവന ഫീസുകൾ കൂട്ടി


> വാണിജ്യ വ്യവസായ ആവശ്യത്തിനുള്ള വൈദ്യുതി തീരുവ കൂട്ടി


> ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി


> ഒന്നിലധികം വീടുള്ളവർക്ക് രണ്ടാം വീടിന് പ്രത്യേക നികുതി


> പണയാധാരങ്ങൾക്ക് 100 രൂപ നിരക്കിൽ സർ ചാർജ്


> മൈനിംഗ് ആൻഡ് ജിയോളജി റോയൽറ്റി തുക കൂടും


> പണി പൂർത്തിയാകാത്ത വീടുകൾക്കുള്ള പരിശോധനാ ഫീസും കൂട്ടി.