റബറിന്റെ താങ്ങുവില 300 രൂപയാക്കൂ; ബി ജെ പിക്ക് വോട്ട് ചെയ്യാന്‍ തയാറെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ്
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
കേന്ദ്രം റബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ സഹായിക്കാമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ്. കേരളത്തില്‍ നിന്ന് എം പിയില്ലെന്ന ബി ജെ പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിക്കും. എന്നാല്‍, അതിന് കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം.
ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കര്‍ഷകര്‍ തിരിച്ചറിയണം.
അതിജീവനം വേണമെങ്കില്‍ കുടിയേറ്റ ജനത രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് തലശ്ശേരിയില്‍ നടത്തിയ കര്‍ഷക റാലിയിലാണ് ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം.
*പത്തു കാശിന് ആത്മാവിനെ വില്‍ക്കുന്നതു പോലെ; ആര്‍ച്ച് ബിഷപ്പിനെതിരെ ഫാദര്‍ പോള്‍ തേലക്കാട്*
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
കേന്ദ്രം റബറിന്റെ താങ്ങുവില വര്‍ധിപ്പിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ സഹായിക്കാമെന്ന ആര്‍ച്ച് ബിഷപ്പ് ജോസഫ് പംപ്ലാനിയുടെ പ്രസ്താവനക്കെതിരെ ഫാദര്‍ പോള്‍ തേലക്കാട്. പ്ലംപാനിയുടെ നിലപാടിനെ കത്തോലിക്കര്‍ പിന്തുണക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേവലം പണത്തിന്റെ ഇടപാടായി മാത്രം ഇതിനെ കാണാനാകില്ല. പത്തു കാശിന് ആത്മാവിനെ വില്‍ക്കുന്നതു പോലുള്ള നടപടിയാണിത്. റബര്‍ വിലയെ അടിസ്ഥാനമാക്കി രാഷ്ട്രീയ തീരുമാനമെടുക്കുന്നത് ആത്മഹത്യാപരമാണെന്നും പോള്‍ തേലക്കാട് വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ റബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ സഹായിക്കാമെന്നായിരുന്നു ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന. കേരളത്തില്‍ നിന്ന് എം പിയില്ലെന്ന ബി ജെ പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിക്കും. ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കര്‍ഷകര്‍ തിരിച്ചറിയണം. അതിജീവനം വേണമെങ്കില്‍ കുടിയേറ്റ ജനത രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറയുകയുണ്ടായി.
*ബി.ജെ.പി സഹായിച്ചാൽ തിരിച്ചും സഹായിക്കും'; പറഞ്ഞതിലുറച്ച് ജോസഫ് പാംപ്ലാനി*
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
ബി.ജെ.പി സഹായിച്ചാൽ തിരിച്ചും സഹായിക്കാൻ മടിയില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. മലയോര കർഷകരുടെ ഗതികേടാണ് ഞാൻ പറഞ്ഞത്. രാജ്യം ഭരിക്കുന്ന കക്ഷിയോട് ഒരു സഭയ്ക്കും അകൽച്ചയില്ല. ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും പാംപ്ലാനി മാധ്യമങ്ങളോട് പറഞ്ഞു.
ജപ്തി നോട്ടീസുകൾ കുടുംബങ്ങളിൽ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് മലയോര കര്‍ഷകര്‍ക്ക് മുന്നിലുള്ളത്. സമ്പൂർണ്ണമായ അന്ധകാരം മാത്രമാണ് കർഷകൻറെ മുമ്പിലുള്ളത്. ആകെ കൂടിയുള്ള അവരുടെ വരുമാന മാർഗം റബർ കൃഷിയാണ്. ആ റബറിനെ ആരാണ് പിന്തുണക്കുന്നത് അവർക്ക് ഞങ്ങൾ പിന്തുണ നൽകും എന്ന് പറയുന്നത് മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഒന്നും വെച്ചു കൊണ്ടല്ല. മറിച്ച് കർഷകന്റെ അവസ്ഥ അത്രമേൽ ദയനീയമാണ് എന്ന് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുക എന്നുള്ളതാണ് ഞങ്ങൾ ലക്ഷ്യമാക്കിയത്. റബറിന്റെ വിലയെ സ്വാധീനിക്കാൻ ഇപ്പോൾ കഴിയുന്നത് ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസർക്കാരിനാണ്. അത് ഞാൻ എടുക്കുന്ന ഒരു തീരുമാനമായിട്ടല്ല. അത് കുടിയേറ്റ കർഷകരുടെ അല്ലെങ്കിൽ മലയോര കർഷകര്‍ എടുക്കുന്ന തീരുമാനമാണ്'അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബി. ജെ.പിയെ സഹായിക്കുമെന്നായിരുന്നു ബിഷപ്പ് ജോസഫ് പാംപ്ലാനി കഴിഞ്ഞദിവസം പറഞ്ഞത്. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പ്രതികരണം. കേരളത്തിൽ ഒരു എം.പിപോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരും. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണം. കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു.
അതേസമയം, ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞത് നൂറ് ശതമാനവും തങ്ങളുടെ നിലാപാടാണെന്ന്ക ത്തോലിക്ക കോൺഗ്രസും വ്യക്തമാക്കിയത്. സംസ്ഥാന സർക്കാർ വാക്കുപാലിക്കാതെ കർഷകരെ വഞ്ചിച്ചെന്നും കത്തോലിക്ക കോൺഗ്രസ് ദേശീയ ജന സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംബ്ലാനിയുടെ പ്രസ്താവനയെ കേരളത്തിലെ കത്തോലിക്കർ പിന്തുണക്കില്ലെന്ന് ഫാദർ പോൾ തേലക്കാട് വ്യക്തമാക്കി. പത്തുകാശിന് ആത്മാവിനെ വിൽക്കുന്നത് പോലുള്ള നടപടിയാണിത്. റബർവിലയെ അടിസ്ഥാനമാക്കി രാഷ്ട്രീയം തീരുമാനമെടുക്കുന്നത് ആത്മഹത്യാപരമാണെന്നും ഫാദർ പോൾ തേലക്കാട് പറഞ്ഞു.
*മതനിരപേക്ഷത മാത്രമാണ് ബദല്‍; റബറിന്റെ വില കൂട്ടിയാലൊന്നും ആര്‍ എസ് എസിന് കേരളം പിടിക്കാനാകില്ല: ഗോവിന്ദന്‍*
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
കേരളത്തില്‍ മതനിരപേക്ഷത മാത്രമാണ് ബദലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഏതെങ്കിലും തുറുപ്പു ചീട്ടിട്ട് കേരളം പിടിക്കാമെന്ന് ആര്‍ എസ് എസ് വിചാരിച്ചാല്‍ നടക്കില്ല.
റബറിന്റെ വില കൂട്ടിയാലൊന്നും കേരളം പിടിക്കാന്‍ കഴിയില്ല. ആര്‍ എസ് എസ് അതിക്രമത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ചത് ക്രിസ്ത്യാനികളായിരുന്നുവല്ലോ എന്നും ഗോവിന്ദന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ റബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ സഹായിക്കാമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു. കത്തോലിക്ക കോണ്‍ഗ്രസ് തലശ്ശേരിയില്‍ നടത്തിയ കര്‍ഷക റാലിയിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം.

0 അഭിപ്രായങ്ങള്‍