സർക്കാറിന്റെ രണ്ടാം വാർഷികാഘോഷം എൽഡിഎഫ് വിപുലമായി സംഘടിപ്പിക്കും; ഏപ്രിൽ 25 മുതൽ മെയ് 20 വരെ മണ്ഡലങ്ങളിൽ ബഹുജന റാലി
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികൾ വിജയിപ്പിക്കാൻ എൽഡിഎഫ് സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു. രാജ്യത്തിന് മാതൃകയായ കേരള സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സംസ്ഥാനത്താകെ വിപുല പരിപാടികൾ എൽഡിഎഫ് ഏറ്റെടുക്കും. 25 മുതൽ മെയ് 20 വരെ എല്ലാ നിയമസഭാ മണ്ഡലം കേന്ദ്രങ്ങളിലും ബഹുജന റാലിക്ക് നേതൃത്വം നൽകും. സർക്കാരിന്റെ രണ്ടാംവാർഷിക ദിനമായ 20ന് തിരുവനന്തപുരത്ത് ആഹ്ലാദ റാലി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയും, മന്ത്രിമാരുമുൾപ്പെടെ പങ്കെടുക്കും. സർക്കാരിന്റെ നേട്ടങ്ങൾക്കൊപ്പം ഭാവി പദ്ധതികളും പ്രചരണത്തിന്റെ ഭാഗമാകും. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനായി.
റാലികളിൽ എൽഡിഎഫ് നേതാക്കൾ, മറ്റ് ബഹുജന സംഘടന നേതാക്കൾ, സാംസ്‌കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുപ്പിക്കും. പത്തിനകം എൽഡിഎഫിന്റെ എല്ലാ ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. 15നകം മണ്ഡലം കമ്മിറ്റികളും, 25നകം ലോക്കൽ, പഞ്ചായത്തുതല കമ്മിറ്റികളും ചേർന്ന് റാലിയ്‌ക്കായി തയ്യാറെടുപ്പ് നടത്തും. മണ്ഡലാടിസ്ഥാനത്തിൽ റാലികൾക്ക് മുന്നോടിയായി എൽഡിഎഫ് പ്രസിദ്ധീകരിക്കുന്ന ലഘുലേഖ എല്ലാ വീടുകളിലും എത്തിക്കും. സർക്കാർ ഭരണ നേട്ടങ്ങൾ, ഭാവി പദ്ധതികൾ, സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ആർഎസ്എസും, യുഡിഎഫ് നടത്തുന്ന ജനവിരുദ്ധ നടപടികൾ തുടങ്ങിയവ ലഘുലേഖ വിശദീകരിക്കും. ആഗോളവൽക്കരണ നയങ്ങൾക്ക് ബദൽ ഉയർത്തിപ്പിടിക്കുന്ന കേരള സർക്കാർ പൊതുമേഖല സംരക്ഷിച്ചും, കാർഷിക മേഖല ശക്തിപ്പെടുത്തിയും രാജ്യത്തിന്റെ ശ്രദ്ധ നേടുകയാണ്.
ആരോഗ്യ, വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തിയും, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ശക്തിപ്പെടുത്തിയും മുന്നേറുന്നു. മതനിരപേക്ഷ രാഷ്ട്രീയത്തിന്റേയും, ജീവിതത്തിന്റേയും മാതൃകയായി കേരളം ഉയർന്നു നിൽക്കുന്നു. ഈ തിളക്കം ഇല്ലാതാക്കാനും, സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെയാകെ തകിടം മറിക്കാനുമാണ് യുഡിഎഫും കേന്ദ്ര സർക്കാരും ശ്രമിക്കുന്നത്. കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണനയും, ബിജെപിയുമായിചേർന്ന് കോൺഗ്രസ് നടത്തുന്ന തെറ്റായ പ്രചരണ വേലകളും വാർഷികാഘോഷ പരിപാടികൾ തുറന്നുകാട്ടും. ജനക്ഷേമകരമായ പ്രവർത്തനങ്ങളുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുമ്പോൾ സംസ്ഥാനത്ത് അസ്വസ്ഥതകൾ പരത്താനുള്ള പലവിധ ഗൂഢശ്രമങ്ങൾ നടക്കുന്നു. ഇവക്കെതിരെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും എൽഡിഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെയാകെ തകിടം മറിക്കുന്നവിധമുള്ള നിലപാടുകളാണ് യുഡിഎഫും, കേന്ദ്ര സർക്കാരും സ്വീകരിക്കുന്നത്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന തുറന്നു കാട്ടുന്നതുമായിരിക്കും വാർഷികാഘോഷ പരിപാടികൾ. ബിജെപിയുമായി ചേർന്ന് കോൺഗ്രസ് നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചരണ വേലകളെ തുറന്നുകാട്ടും. ജനവിരുദ്ധ സാമ്പത്തിക നയത്തെ പിന്തുണച്ചുകൊണ്ടും, ഹിന്ദുത്വം വർഗീയതക്കെതിരെ ചാഞ്ചാട്ട നിലപാടും സ്വീകരിക്കുന്ന യുഡിഎഫിന്റെ നയങ്ങളേയും തുറന്നുകാട്ടുന്ന പരിപാടി കൂടിയായിരിക്കും ഇത്. ജനക്ഷേമകരമായ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമ്പോൾ സംസ്ഥാനത്ത് അസ്വസ്ഥതകൾ പരത്താനുള്ള പലവിധ ഗൂഢശ്രമങ്ങൾ നടക്കുകയാണ്. ഇവക്കെതിരെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും എൽഡിഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞുസംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെയാകെ തകിടം മറിക്കുന്നവിധമുള്ള നിലപാടുകളാണ് യുഡിഎഫും, കേന്ദ്ര സർക്കാരും സ്വീകരിക്കുന്നത്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന തുറന്നു കാട്ടുന്നതുമായിരിക്കും വാർഷികാഘോഷ പരിപാടികൾ. ബിജെപിയുമായി ചേർന്ന് കോൺഗ്രസ് നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചരണ വേലകളെ തുറന്നുകാട്ടും. ജനവിരുദ്ധ സാമ്പത്തിക നയത്തെ പിന്തുണച്ചുകൊണ്ടും, ഹിന്ദുത്വം വർഗീയതക്കെതിരെ ചാഞ്ചാട്ട നിലപാടും സ്വീകരിക്കുന്ന യുഡിഎഫിന്റെ നയങ്ങളേയും തുറന്നുകാട്ടുന്ന പരിപാടി കൂടിയായിരിക്കും ഇത്. ജനക്ഷേമകരമായ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമ്പോൾ സംസ്ഥാനത്ത് അസ്വസ്ഥതകൾ പരത്താനുള്ള പലവിധ ഗൂഢശ്രമങ്ങൾ നടക്കുകയാണ്. ഇവക്കെതിരെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും എൽഡിഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

0 അഭിപ്രായങ്ങള്