ബീച്ചുകളിൽ ഇനി മുതല്‍ കുടുംബങ്ങളുമായി എത്താം; ഓണത്തെ വരവേൽക്കാൻ കേരളം


09/08/2021 


സംസ്ഥാനം ഇനി മുതല്‍ ഓണക്കാലം ലക്ഷ്യമിട്ട് പൂര്‍ണമായും തുറക്കുന്നു. ബീച്ചുകള്‍ ഇന്ന് മുതലും, മാളുകള്‍ ബുധനാഴ്ച മുതലും തുറക്കും. ഒരു ഡോസ് വാക്സീനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ തടസമില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു.


ഞായാറാഴ്ചകളിലെ ലോക്ഡൗണ്‍ ഇനി ഓണത്തിന് മുന്‍പില്ല. ഇന്ന് മുതല്‍ കടകള്‍ തുറന്നാല്‍ 28 വരെ വിപണി സജീവമായിരിക്കും. രാവിലെ 7 മുതല്‍ രാത്രി ഒന്‍പതുവരെ കടകളിലെത്താന്‍ തടസമില്ല. കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകളുണ്ടെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കണ്ട എന്ന നിര്‍ദേശമുള്ളത് വ്യാപാരമേഖലക്ക് കൂടതല്‍ ഉണര്‍വ് പകരും. മാളുകളില്‍ ബുധനാഴ്ച മുതല്‍ സാമൂഹിക അകലം പാലിച്ച് ജനങ്ങള്‍ക്ക് പ്രവേശിക്കാം. ടൂറിസം മേഖലയും ഇന്ന് മുതല്‍ പൂര്‍ണമായും തുറക്കുകയയാണ്.


വാക്സീനെടുത്തവര്‍ക്ക് ഹോട്ടലുകളില്‍ താമസിക്കുന്നതിന് തടസമില്ല. ബീച്ചുകളില്‍ മാനദണ്ഡങ്ങൾ പാലിച്ച് കുടുംബങ്ങളുമായി എത്താമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ലോക്ഡൗണ്‍ ടൂറിസം മേഖലക്ക് 33000 കോടി രൂപയുണ്ട് സാമ്പത്തിക നഷ്ടമുണ്ടാക്കി. ബീച്ചുകള്‍ ഉള്‍പ്പടെ തുറക്കുന്നത് ഓണക്കാലക്ക് സംസ്ഥാനത്തിന് പുത്തന്‍ ഉണര്‍വ് നല്‍കും.


ആഭ്യന്തര ടൂറിസം പ്രോല്‍സാഹിപ്പിക്കാനുള്ള പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും. എസി ഇല്ലാത്ത റസ്റ്ററന്‍ഡുകളില്‍ ഇരുന്ന കഴിക്കാനുള്ള അനുമതി താമസിയാതെ നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കി.