സംസ്ഥാനത്ത് ബസുകളുടെ കാലാവധി 17 വർഷമായി ദീർഘിപ്പിച്ചു: -


09.04.2022 

  

സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ് വാഹനങ്ങളുടെ കാലാവധി രണ്ടു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചു.


ഇതോടെ ഈ വിഭാഗം ബസുകളുടെ കാലാവധി 17 വര്‍ഷമായി.


കോവിഡ് കാലയളവില്‍ പരിമിതമായി മാത്രം സര്‍വിസ് നടത്താന്‍ കഴിഞ്ഞിരുന്ന ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ് വാഹനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി 15 വര്‍ഷത്തില്‍ നിന്ന് 17വര്‍ഷമായി നീട്ടിനല്‍കിയത്.


 നേരത്തേ 10 വര്‍ഷമായിരുന്നു ഇവയുടെ കാലപരിധി. ഓര്‍ഡിനറി ബസുകളുടേത് 15 ല്‍ നിന്ന് 20 വര്‍ഷമായി ഉയര്‍ത്തിയപ്പോള്‍ ഇവര്‍ക്ക് 15 വര്‍ഷമാക്കി നീട്ടി. കോവിഡ് പ്രതിസന്ധി കൂടി കണക്കിലെടുത്താണ് രണ്ടു വര്‍ഷം കൂടി അനുവദിച്ചിരിക്കുന്നത്.


2016 ഫെബ്രുവരിയിലാണ് സ്വകാര്യ ബസുകള്‍ക്ക് ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി പെര്‍മിറ്റ് അനുവദിച്ചത്.


 സംസ്ഥാനത്ത് ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലേക്കുള്ള സര്‍വിസുകളെ 2013ലെ ഉത്തരവിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി നിജപ്പെടുത്തിരുന്നു. ഇതിന്‍റെ ഫലമായി പെര്‍മിറ്റ് നഷ്ടപ്പെട്ട സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിനായാണ് ഇത്തരമൊരു ക്ലാസ് ഉള്‍പ്പെടുത്തിയത്.