*വെട്ടേറ്റ് വീണ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് കൈക്കുഞ്ഞ്; ഭാര്യയെ വെട്ടിക്കൊന്നയാൾ കസ്റ്റഡിയില്‍*


▂▂▂▂▂▂▂▂▂▂▂▂▂▂▂▂


 വാക്ക് തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. 

പാലക്കാട് ജില്ലയിൽ

മണ്ണാർക്കാട് പള്ളിക്കുറുപ്പിൽ കണ്ടുകണ്ടം വീട്ടിൽകാട് അവിനാശിന്റെ ഭാര്യ ദീപിക (28) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് നാട്ടുകാർ എത്തിയതോടെ രക്ഷപ്പെടാൻ അവിനാശ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. നാട്ടുകാർ തടഞ്ഞുവെച്ച ഇയാളെ പിന്നീട് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു

രാവിലെ കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയപ്പോൾ ദീപിക വെട്ടേറ്റ് വീണു കിടക്കുകയായിരുന്നു. ഒന്നര വയസ്സുള്ള മകൻ ഐവിൻ അമ്മയെ കെട്ടിപ്പിടിച്ച് കരയുന്നുണ്ടായിരുന്നു. ഭാര്യയെ വെട്ടാനു​പയോഗിച്ച കൊടുവാളും കൈയിൽപിടിച്ച് സമീപത്ത് തന്നെ അവിനാശമുണ്ടായിരുന്നു.


ബെംഗളൂരുവിലായിരുന്ന അവിനാശും ദീപികയും രണ്ട് മാസം മുൻപാണ് പള്ളിക്കുറുപ്പിലെ തറവാട്ടു വീട്ടിൽ എത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കാരണമെന്ന് പൊലീസ് പറഞ്ഞു. ദീപികയെ നാട്ടുകാർ ഉടൻ പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.