മയക്ക് മരുന്ന് മാഫിയ ,ബസ് കാത്തിരിപ്പു കേന്ദ്രം തകർത്തു; നാല് പേർക്കെതിരെ പൊലിസ് കേസ് എടുത്തു


 25.09.2022


നരിക്കുനി റോഡിലെ നേഷനൽ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചതിൻ്റെ പേരിൽ നാല് പേർക്കെതിരെ ബാലുശേരി പൊലിസ് കേസ് എടുത്തു.മരക്കാട്ട് 'ചാലിൽ രജിത്ത്, കണ്ടോത്ത് കണ്ടി പുറായിൽ സരു പ്രകാശ്, കണ്ടോത്ത് കണ്ടി പുറായിൽ അരുൺകുമാർ, കരീറ്റിപ്പുറത്ത് ചന്ദ്രൻ എന്നിവരുടെ പേരിലാണ് 118 വകുപ്പ് ചുമത്തി സ്വമേധയ കേസ് എടുത്തത്. ബസ് കാത്തിരിപ്പു കേന്ദ്രം മദ്യ-മയക്ക് മരുന്ന് സംഘം കൈയ്യടക്കുന്നതിനെതിരെ  പരാതി ലഭിച്ചപ്പോൾ ഞായറാഴ്ച രാവിലെ പൊലിസ് പട്രോളിങ് നടത്തുകയും , ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിക്കയായിരുന്നവരെ ചോദ്യം ചെയ്തിരുന്നു. ഉച്ചയ്ക്കുശേഷം തിരിച്ചു വന്ന ഇവർ ബസ് കാത്തിരിപ്പു കേന്ദ്രം തകർക്കുകയായിരുന്നു. സി.പി.എം.നേഷനൽ ബ്രാഞ്ച് യാത്രക്കാർക്ക് വേണ്ടി കെട്ടിയ ബസ് കാത്തിരിപ്പു കേന്ദ്രമാണ് ഇവർ തകർത്തത്.ബ്രാഞ്ച് സെക്രട്ടറി ബാലുശേരി സ്റ്റേഷനിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പൊലിസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.