അന്ധവിശ്വാസത്തിനെതിരെ നിയമം ഉടൻ: മുഖ്യമന്ത്രി

▂▂▂▂▂▂▂▂▂▂▂▂▂▂▂▂



അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നിയമം ഉടനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് ജനങ്ങളുടെ ഇടപെടലും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  മതവിശ്വാസിയാകുന്നത് അന്ധവിശ്വാസമല്ല. അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയുമാണ് എതിർക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇലന്തൂരിലെ ഇരട്ട നരബലിയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം


മതവിശ്വാസിയാകുന്നത് അന്ധവിശ്വാസമല്ല. അതിന്റെ ഭാഗമായ അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയുമാണ് എതിർക്കുന്നത്. അനാചാരങ്ങളെ എതിർക്കുമ്പോൾ അത് മതവിശ്വാസത്തിന് എതിരാകുമോ എന്ന് ചിലർ ചിന്തിക്കുന്നതെന്നും അനാചാരങ്ങളെ എതിർത്താൻ മതത്തെ എതിർത്തുവെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 


നാടിന്റെ പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നത് സംഘടനകളുടെ സാമൂഹ്യ ഇടപെടലിലൂടെയാണ്. അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ എന്നിവയ്ക്കെതിരെ നവോത്ഥാന നായകർ ഇടപ്പെട്ടു. നവോത്ഥാന നായകരിൽ എടുത്തു പറയാവുന്ന പേരാണ് മന്നത്ത് പദ്മനാഭന്റേത്. അദ്ദേഹം മന്നത്ത് പദ്മനാഭപിള്ള എന്ന പേര് വേണ്ടെന്നു വച്ച് മന്നത്ത് പദ്മനാഭൻ എന്നു മാത്രമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 


അന്ധവിശ്വാസങ്ങൾ തിരിച്ച് കൊണ്ടു വരാൻ ശ്രമിക്കുന്നുണ്ട്. ജാതി പേരിനോട് ചേർക്കൽ ചിലർ വീണ്ടും തുടരുന്നുണ്ട്. നാടിൻരെ വികസനത്തിന് തുരങ്കം വെയ്ക്കുന്നവർ ഇടുങ്ങിയ ചിന്താഗതിയുള്ളവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.