പൂട്ടിയിടേണ്ടത് പെൺകുട്ടികളെയല്ല, അക്രമികളെയാണ്.!’ ഹോസ്റ്റലുകളിലെ രാത്രികാല നിയന്ത്രണത്തിസനെതിരെ കോടതി; കാരണം വ്യക്തമാക്കാൻ സർക്കാരിന് നിർദേശം


:29.11.2022


കോഴിക്കോട്: ഹോ​സ്റ്റലുകളിൽ പെൺകുട്ടികൾക്ക് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയ സംഭവത്തിൽ വിമർശനവുമായി കോടതി. അക്രമം ഭയന്നാണെങ്കിൽ പൂട്ടിയിടേണ്ടത് പെൺകുട്ടികളെയല്ല, അക്രമികളെയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


ഹോസ്റ്റലുകളിൽ രാത്രി 9.30 ശേഷമുള്ള നിയന്ത്രണത്തിൻറെ കാരണം വ്യക്തമാക്കാൻ സർക്കാരിന് നിർദേശം നൽകി. സംസ്ഥാന വനിതാ കമ്മീഷനും അഭിപ്രായം അറിയിക്കണമെന്നും അറിയിച്ച കോടതി കേസ് ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. അവർ കുട്ടികളല്ല, മുതിർന്ന പൗരൻമാരാണ് മെഡിക്കൽ വിദ്യാർത്ഥികൾ. അക്രമം ഭയന്നാണെങ്കിൽ വിദ്യാർത്ഥിനികളെയല്ല അക്രമികളെയാണ് പൂട്ടിയിടേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.


പെൺകുട്ടികൾ രാത്രി 10 മണിക്ക് മുമ്പ് ഹോസ്റ്റലിൽ കയറണമെന്ന കർശന നിർദേശത്തിനെതിരെ നേരത്തെ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിയന്ത്രണങ്ങളില്ലെന്നും രാത്രി ഡ്യൂട്ടിയുളളവർക്ക് സമയക്രമം പാലിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥിനികൾ ഹോസ്റ്റൽ വിട്ടിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് വൈസ് പ്രിൻസിപ്പാൾ കുട്ടികളെ ചർച്ചക്ക് വിളിച്ചത്....