മന്ത്രിസഭ അംഗീകാരം നൽകിയത് 3151 തസ്തികകൾക്ക്; ആരോഗ്യവകുപ്പിൽ മാത്രം 3000

 

തിരുവനന്തപുരം : ചരിത്രത്തിലാദ്യമായി ആരോഗ്യ, ആയുഷ്, വിദ്യാഭ്യാസ വകുപ്പുകളിലായി 3,151 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. ഇതിൽ 3000 തസ്തികകളും ആരോഗ്യ വകുപ്പിലാണ്.



ഹെൽത്ത് സർവീസ് 1217, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് -527, കണ്ണൂർ മെഡിക്കൽ കോളേജ് -772, മലബാർ കാൻസർ സെന്റർ- 33, ആയുഷ് വകുപ്പ് -300, മറ്റ് വിഭാഗങ്ങളായി 151 എന്നിങ്ങനെയാണ് 3,000 തസ്തികകൾ സൃഷ്ടിച്ചത്. ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ, ആയുഷ് വകുപ്പുകളിലെ ഏതൊക്കെ സ്ഥാപനങ്ങളിൽ ഏതൊക്കെ വിഭാഗങ്ങളിലാണ് തസ്തികകളെന്ന് പിന്നീട് തീരുമാനിക്കും.


35 ഹയർ സെക്കൻഡറി സ്കൂളുകളിലായി 151 തസ്തിക സൃഷ്ടിക്കാനും മണ്ണ് സംരക്ഷണ വകുപ്പിൽ 111 തസ്തിക സൃഷ്ടിക്കാനും തീരുമാനമായിട്ടുണ്ട്.


ഇതോടെ തൊഴിൽ രഹിതരായ 3151 പേർക്ക് പി.എസ്.സി. വഴി സ്ഥിര നിയമനം ലഭിക്കുന്നതാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ആരോഗ്യ മേഖലയിൽ ഇതുവരെ ആകെ 10,272 തസ്തികകൾ സൃഷ്ടിച്ചുവെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു